Saturday, December 7, 2013

അപരാജിത

സമര്‍പ്പണം : ഉമ

അരികിലതിമൃദൂ, പറന്നകലേ,യതി
ലധികമധുരമായ് നുകര്‍ന്നുവതോർമയിൽ
അറികമമസഖീ, നയിക്കുവതീ,യിവ
നെ,യഖില,മിതിലേ, തവം നിര്‍മലേ,മനം

വൃത്തം :അപരാജിതാ

Tuesday, November 12, 2013

Das Auto

Auto Bahn-ൽ യാത്ര ചെയ്തതു കൊണ്ടു ഒരു പ്രയോജനമുണ്ടായി.

ഇടയ്ക്കിടെ tvയിൽ ഒരു കാറിന്റെ പരസ്യത്തിനൊപ്പം Das Auto... Das Auto എന്ന്  എഴുതിക്കാണിക്കുന്നതെന്തിനാണെന്ന് മനസ്സിലാക്കാനായി.

അത് ഈ കാർ വിതരണക്കാരന്റെ പേരല്ല :-)

The Car എന്നതിന്റെ ജർമൻ രൂപമത്രേ!

:[)

വ്യാഴവട്ടം - സമർപ്പണം

സന്തോഷ്-ദിവ്യമാർക്ക് :

വാനോളമാ,യുയരുമീ,മദഘോഷമിന്നോ-
രായീരമാണ്ട് നിലനില്ക്കണമിപ്പൊഴെന്നാൽ
സ്വർല്ലോകമേ, ചൊരിയ, ദിവ്യവർഷാർച്ചനപ്പൂ-
വീ,ഭൂതലേ,യിവരിലാ,യതിഗൂഢമായീ!

(വസന്തതിലകം)

Tuesday, September 10, 2013

ഇവൻ മേഘരൂപൻ

ഇവൻ മേഘരൂപൻ

തളച്ചിടാനാവാത്ത വ്യക്തിത്വമായി, (മേഘമായി പാറിനടന്നവൻ എന്ന് പ്രകാശ് ബാരെ) തികച്ചും ഒരു കവിയായി ജീവിച്ച  പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ അടിസ്ഥാനമാക്കി പി. ബാലചന്ദ്രൻ കഥ തിരക്കഥ എഴുതി സംവിധാനം ചെയ്ത  " ഇവൻ മേഘരൂപൻ" ഈ ആഴ്ച്ചയിൽ സിംഗപ്പൂരിൽ.

പുതുതലമുറ സിനിമകളുടെ വികൃതമായ തള്ളിച്ചയിൽ നിന്ന് തികച്ചും വ്യത്യസ്തമായി, കഥകൾ പറയുകയും കേൾക്കുകയും ചെയ്യേണ്ട രീതിയിൽ നിന്ന് കാണാവുന്ന സിനിമ.

എല്ലാവരും അഗ്രഗണ്യർ. ഓ എൻ വി, യേശുദാസ്, ശരത്ത്. ഒഎൻവി സാറിന്റെ, നഖക്ഷതങ്ങളിലും വൈശാലിയിലുമൊക്കെ കേട്ടുമറന്ന, കേട്ടിട്ടൊരുപാടുനാളായ, പ്രണയാദ്രമായ, പശ്ചാത്താപ വിവശമാ,യ ഈ അനുരാഗ വിലാപം മറക്കാനാവുമോ!

+++++

അനുരാഗിണീ നിനക്കടയാളമായ്ത്തന്ന
കനകാന്ഗുലീയം കളഞ്ഞുപോയോ

എവിടെയോ വച്ചു മറന്നൊരെൻ  മാണിക്യം
തിരയുന്ന നാഗമായലയുന്നു ഞാൻ

സുകൃതിനീ നിൻ പ്രേമ വല്ലരിയെന്തിനീ
വികൃതമാം മുൾമരത്തിൽ പടർന്നു

അപരാധി ഞാൻ നിന്നാത്മലാവണ്യത്തെ
അറിയാതെ നിന്നെ വെടിഞ്ഞവാൻ ഞാൻ

വഴിയോരപ്പൂക്കളിൽ ഇളവേൽക്കും വണ്ടിനെ
വരവേൽക്കാനേതഭിജാത പുഷ്പം

മധുരമാം നാദങ്ങൾ  കേൾക്കുമിടങ്ങളിൽ
മതിമറന്നെന്തിനോ പാഞ്ഞുപോയ്ഞാൻ

ഒരുവന പുഷ്പത്തിൽ മദകര സൗന്ദര്യം
ഒഴുകിവരുംവഴി ഞാൻ അലഞ്ഞു.

എവിടെ നീ സൌന്ദര്യ ദേവതേ നിന്നെ ഞാൻ
തിരയുകയാണീ അനന്തതയിൽ

++++

വഴിയോരപ്പൂക്കളിൽ ഇളവേൽക്കും വണ്ടിനെ 
വരവേൽക്കാനേതഭിജാത പുഷ്പം 

കവിത. അതിലും  വലുതൊന്നില്ല.

ഇവിടെ: http://www.youtube.com/watch?v=RC6UGvyRA7M

Sunday, August 4, 2013

അണ്ണാ... ഹസ് രഹാ ഹെ...

(ഇതിന്റെ തലക്കെട്ട് എഴുതിയത് അണ്ണാ സമരം കൊടുംപിരി കൊണ്ടിരിക്കുന്ന കാലത്താണ്. പിന്നീട് ഇപ്പോഴാണ് അതിലേയ്ക്ക് തിരിച്ചുവരാനായത്)

പ്രവാസിയായിരിക്കുന്നതിന്റെ സുഖം ഇന്ത്യയെ ഇടം വലം നോക്കാതെ വിമര്‍ശിക്കാമെന്നു ള്ളതാണ്. പ്രത്യേകിച്ച് മലയാളികളെ.

അടുത്തകാലത്ത് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ഒരു സുഹൃത്ത് നമ്മുടെ കള്‍ച്ചര്‍ ഷോക്ക് സഹിക്ക വയ്യാതെ തിരിച്ചു പോയത്രേ! പൊടിയന്റെ കടയില്‍ നിന്ന് ചായ കുടിച്ചിട്ട് 15%  ടിപ്പ് കൊടുത്തിട്ട്  വാങ്ങിയില്ലത്രേ!

അഴിമതിയെപ്പറ്റി ഘോര ഘോരം പ്രസംഗിക്കുന്നതിൽ മുൻപതിയിലാണു എല്ലാവരും. പക്ഷേ സ്വന്തം കഥ ഇങ്ങനെ.

ഒരു സർടിഫിക്കറ്റ് വേണം, വില്ലേജ് ആപ്പീസിൽ നിന്ന്. പൊതുവേ കാല താമസം പിടിക്കും. വികസിത രാജ്യങ്ങളിലെ പോലെ കംപ്യുട്ടർ  ആയി വരുന്നതേയുള്ളൂ.

പക്ഷെ സമയം  എവിടെ! പ്രവാസി എന്ന  നിലയിൽ സമയമില്ലായ്മ ഒരു കൂടെപ്പിറപ്പാണ്. എന്തും അപ്പോൾ വേണം.

വില്ലേജ് ആപ്പീസർ മലയാളത്തിൽ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു, സർ  ഈ സർട്ടിഫിക്കറ്റ്  പെട്ടെന്ന് തരാൻ പറ്റില്ല. എല്ലാ ബുക്കുകളും പേപ്പറുകളും പരതി കഴിഞ്ഞു വേണം ഇത് തരാൻ. ഏറ്റവും കുറഞ്ഞത് ഒരാഴ്ച്ച. ഒരാഴ്ച്ച കഴിഞ്ഞു വരൂ, തരാം.

പ്രവാസി "അണ്ണായെ " എടുത്ത് പുറകിലത്തെ പോക്കറ്റിലേയ്ക്ക് വച്ചു. ഇനി അടുത്ത തവണ സുഹൃത്തിന്റെ വീട്ടില് ഭക്ഷണത്തിനു ശേഷമുള്ള വാചക സമയത്ത് എടുത്ത് ഇന്ത്യയെ കുറ്റം പറയാം. ഇപ്പോൾ മുന്നിലത്തെ പോക്കറ്റിൽ നിന്നും "ഗാന്ധിയെ "എടുക്കാം...

അര മണിക്കൂറിൽ സർട്ടിഫിക്കറ്റ് തയ്യാർ.

പുറകിൽ  ഒരു ഇക്കിളി. അണ്ണാ ഹസാരെ ഹസ്  രഹാ ഹെ ...

എന്റെ ലോകം എവിടെ!

പതിവുപോലെ ജയചന്ദ്രന്റെ ഒരു ജല്പനം എന്ന് കരുതിയാൽ മതി, പക്ഷേ എത്ര ആത്മാർഥമായാണു അത് വിവരിച്ചിരിക്കുന്നത്.

"എനിക്ക് ഇവിടെ ഇഷ്ടമല്ലാത്തത് ഇങ്ങനെ ഒരു പ്രത്യേക രീതിയിൽതന്നെ തന്നെ ജീവിക്കണം എന്ന്  ഭരണാധികാരികൾ നിർബന്ധം  പിടിക്കുന്നതിലാണ്"

"അതിന് സിംഗപ്പൂരിൽ നിൽക്കാൻ ആരും നിർബന്ധിക്കുന്നില്ലോ, നിങ്ങൾക്ക് ഇപ്പോഴും തിരിച്ചു പോകാമല്ലോ..."

"പോകാം, അതിനു തന്നെയാണു വിചാരിച്ചതും. പക്ഷേ എന്താണു ഇപ്പോൾസംഭവിച്ചുകൊണ്ടിരിക്കുന്നത്... ഇത് എന്റേത് ഇത് എന്റേത് എന്ന് പറഞ്ഞ് വലിയവലിയ വേലികൾ കെട്ടിത്തിരിക്കുക. ഈ ലോകത്തുള്ള എല്ലാസ്ഥലങ്ങളും ആരുടേതെങ്കിലുമായി മാറിക്കഴിഞ്ഞു, ആത്യന്തികമായി അതിന് അർത്ഥമൊന്നുമില്ലെങ്കിലും. പിന്നെ ആ സ്ഥലങ്ങളിൽ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുണ്ടാക്കി മത്സരിക്കുക. ഞാൻ ഇഷ്ടപ്പെട്ടിരുന്ന മരങ്ങളും നദികളും കുളങ്ങളുമുള്ള എന്റെ നാട് കാണാനേയില്ല. പത്ത് വർഷങ്ങൾക്ക് മുൻപുള്ള  എന്റെ ഗ്രാമത്തിനെ ഇനി ഒരുക്കലും എനിക്ക് തിരിച്ചു കിട്ടുമെന്ന് തോന്നുന്നില്ല.  അതിലും എത്രയോ ഭേദമാണ് ഈ സിംഗപ്പൂര്!"

വളരെ ശബ്ദോന്മുഖമായിരുന്ന ചർച്ചാവേദി ഒരു നിമിഷത്തേയ്ക്  കൊടും നിശബ്ദതയിൽ. മിക്കവരും  ആത്മവിചിന്തനത്തിൽ.   
സ്വയം വരിക്കുന്ന ദാരിദ്ര്യം

ചുറ്റും അല്പത്വം നിരഞ്ഞുനില്ക്കുകയാണ്. എം. ടി. പെരുന്തച്ചനിലൂടെ പറഞ്ഞതുപോലെ. "ഏതെങ്കിലുമൊരു വിധത്തിൽ അല്പമൊന്ന് തെളിഞ്ഞാൽ പിന്നെ ബ്രാഹ്മണ പിതൃത്വത്തെപ്പറ്റിയുള്ള അന്വേഷണങ്ങളായി" എന്ന്.

അത്തരം ഒരു ലോകത്തും പ്രതീക്ഷയുടെ സ്ഫുരണമായി ചിലർ. സമ്പത്തിന്റെ നടുവിലും ഒരു മനുഷ്യന് ജീവിക്കാനാവതു മാത്രം ഉപയോഗിച്ചു കൊണ്ട്. നമോവാകം.

Monday, July 22, 2013

മകൾ

"അച്.....ച്ഛാ. ക്യൂൻ അല്ലാ... ക്വീൻ..."

"ങ്ഹാ... ക്യൂൻ..." "എല്ലാം ഒന്നുതന്നെ മോളെ..."

"അയ്യോ..!  I am wasting my time!"

++++++++++++++++++++++++++++++++ തുടരും 

Sunday, July 21, 2013

ഇത്ര വേഗം ഒരു വയസ്സ്

ശ്യാമനഭസ്സിലെ പൊന്മതി ബിംബമായ്
ചിന്മയരൂപയായ് വന്നവളേ 
നിന്നങ്കണത്തിലായാഭ പടർത്തുവാൻ 
താരസഹസ്രമുദിച്ചിടട്ടെ... 

കൈവളരുന്നതും കാൽ വളരുന്നതും 
കാണാനിരിക്കാം നിർന്നിമേഷം  
തങ്കപ്പദങ്ങൾ തൻ നൂപുര മന്ത്രങ്ങൾ 
എന്നെന്നുമായി നാം കാത്തിരിക്കാം 

ജീവിത പന്ഥാവിൽ സന്തതമായിയാ-
അശ്രാന്തമായ പരിശ്രമത്തിൽ 
അപരസുഖത്തിനായ് സ്വയമെരിയുന്നൊരു 
കുഞ്ഞുമണിദീപമായിടട്ടെ 

നേരിന്റെ നേർവഴി നീട്ടിയ നാളത്തിൽ 
നിർഭയം നിസ്തുലം നീ നടക്കേ 
നീരഭമഞ്ചലിൽ നിശ്ചലം നിർമലം 
നിന്റെ കാല്പാടുകൾ പിന്തുടരാം.

നിന്നങ്കണത്തിലായാഭ പടർത്തുവാൻ 
താരസഹസ്രമുദിച്ചിടട്ടെ. 
താരസഹസ്രമുദിച്ചിടട്ടെ. 

Tuesday, March 26, 2013

The Indianness on the go

A small, beautiful unusually calm African airport.
A short-haul, 4 digit flight number propeller plane is ready for boarding.
A short queue with a huge number of natives and few numbers of foreigners are on the process.
A big pile of carry-on trolley bags at the exit gate since they won't fit in the overhead compartments of the flight.
A sudden stop to the movement of the queue. 3 Indian business-look-alike men vehemently arguing with the security officer. It seems they cannot leave the bigger of their carry bags back!
A large group of people who left their baggage and the ones who are going to leave on, respecting social behaviour are ... Morons.

†*********
The same group of men, inside the airport winning over the security.
The group is now on air hostess trying to secure seats together - for a 40 minutes flight
The exit rows are popular because of the additional leg rooms.
The ones originally seats are being shoved out.
The natives with visual inferiority cannot stand hold on to the impeccable arrogance of the hyped Indian civilization

†**********
Where is the red cover of my dark blue covered passport...